Wednesday, 3 July 2024

മാറുന്ന സർക്കാർ സ്ഥാപനങ്ങളുടെ, ജീവനക്കാരുടെ ആറ്റിറ്റ്യൂഡിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ


 2015 ൽ 350 രൂപ ദിവസക്കൂലിയിൽ അധ്യാപികയായി അരങ്ങേറ്റം കുറിച്ച ഒരാളാണ് ഞാൻ. അരമണിക്കൂർ പോലും വൈകി വന്നാലോ അത്യാവശ്യത്തിന് നേരത്തെ പോയാലോ സാലറി കുറയ്ക്കുകയും ഒരു ദിവസം ചുരുങ്ങിയത് നാലു മുതൽ ആറുമണിക്കൂർ വരെ ക്ലാസ്സുകൾ എടുക്കുകയും ചെയ്ത കോർപ്പറേറ്റ് സ്ഥാപനത്തിൽ നിന്ന് പിന്നീട് അങ്ങോട്ട് ഗവൺമെൻറ് സ്ഥാപനങ്ങളിലാണ് അതിഥിയായെങ്കിലും അധ്യാപികയായി ജോലി ചെയ്തത്. വർക്ക് പ്രഷർ കുറവാണ് എന്നതൊഴിച്ചാൽ എല്ലാ സ്ഥാപനങ്ങളിലും ചലഞ്ചിംഗ് ആയിട്ടുള്ള നിരവധി കാര്യങ്ങൾ ആ സമയങ്ങളിൽ അലട്ടിയിട്ടുണ്ട്, ഇപ്പോഴുമുണ്ട്. അപ്പോഴൊക്കെ എന്നെ ചെറുപ്പമാക്കുന്ന കുട്ടികളും അവരോടൊത്ത് ഇടപഴകാൻ ലഭിക്കുന്ന അവസരങ്ങളും ഒരിക്കലും നഷ്ടപ്പെടുത്തിയിട്ടില്ല, അത് ഫാമിലിക്ക് വേണ്ടിയായാലും സാലറിക്ക് വേണ്ടിയായാലും. യുക്കു വയറ്റിലുള്ള സമയത്താണ് കോളേജിലെ കുട്ടികൾക്ക് കൊറോണ ടൈം ഓൺലൈൻ ക്ലാസ് എടുത്തതും റിസൈൻ ചെയ്തിട്ടുകൂടി അവരുടെ പ്രാക്ടിക്കൽ, പ്രോജക്ട് വർക്കുകൾ തുടങ്ങിയവ കറക്റ്റ് ചെയ്തു കൊടുത്തതും ഒക്കെ. ടൈംടേബിൾ ഫോളോ ചെയ്യാതെ ഒരു ദിവസം തന്നെ മൂന്നു നാലു വിഷയങ്ങൾ മണിക്കൂറുകളോളം എടുത്ത് അവരെ വെറുപ്പിച്ചിട്ടുണ്ട്. എത്രയോ തവണ കുട്ടികൾക്ക് വേണ്ടി ലീവ് ഉള്ള ദിവസങ്ങളിലും രാത്രികളിലും ഓടി എത്തിയിട്ടുണ്ട്.  പ്രിയപ്പെട്ട ഒരുപാട് അധ്യാപകർ എന്നെക്കാൾ ഏറെ ആത്മാർത്ഥതയോടെ അത് ചെയ്യുന്നത് കണ്ട് സന്തോഷിച്ചിട്ടുണ്ട്. ഒരു ലാഭേച്ചയും ഇല്ലാതെ കുട്ടികൾക്ക് വേണ്ടി ഇങ്ങനെ കഷ്ടപ്പെടരുത് എന്ന് അവരോട് സ്നേഹത്തോടെ ശാസിച്ചിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങൾ വെറും ഒമ്പതര തൊട്ട് അഞ്ചുമണിവരെ നടക്കേണ്ടതല്ല, അധ്യാപകർക്ക് സ്ഥാപനത്തിൻറെ പടിയിറങ്ങിയാൽ കടമ തീരില്ല എന്നും ഓരോ കുട്ടികളുടെ മുഖവും ഓർമിപ്പിക്കുന്നു. കോളേജുകളിൽ കിട്ടുന്ന ഓരോ നിമിഷവും വിലപേശലിനപ്പുറം മൂല്യമുള്ളതാണ്. 

ഇത്തരം നിമിഷങ്ങൾ ഓർത്തെടുക്കുവാനായി യൂട്യൂബിൽ സൂക്ഷിച്ചു വെക്കുന്ന ഞാൻ കോളേജിൽ റിലീസ് ചെയ്യാറുണ്ട്, എടുക്കാറുമുണ്ട്. അങ്ങനെ ചെയ്തതുകൊണ്ട് പ്രൊഫഷണലിസത്തെയോ സ്ഥാപനത്തിൻറെ നടത്തിപ്പിനെയോ ബാധിക്കുന്നതായി തോന്നുന്നില്ല. അത് ബന്ധങ്ങളെ ഊഷ്മളമാക്കുകയും കാര്യങ്ങളെ കൂടുതൽ ലക്ഷ്യത്തിലേക്ക് എത്തിക്കുകയും ചെയ്യും. അതിനാൽ മാറുന്ന സർക്കാർ സ്ഥാപനങ്ങളുടെ, ജീവനക്കാരുടെ ആറ്റിറ്റ്യൂഡിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ..